Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaurav Gogoi

ആസാമിൽ ഗൗരവ് ഗൊഗോയിക്കു കാലിടറി

ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയിക്ക് കാലിടറി. ഗോഗൊയ് തന്‍റെ രാഷ്‌ട്രീയ ജീവിതത്തിലാദ്യമായി തെരഞ്ഞെടുപ്പിൽ പരാജയം രൂചിച്ചു.

ബിജെപി നേതാവ് ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് കോൺഗ്രസ് അധ്യക്ഷനെ പരാജയപ്പെടുത്തിയത്. 23,182 വോട്ടിനായിരുന്നു പരാജയം. മൂന്നുതവണ എംപിയായ ഗോഗൊയ് പിതാവ് തരുൺ ഗൊഗോയിയുടെ പാത പിന്തുടർന്നാണ് രാഷ്‌ട്രീയത്തിലെത്തിയത്. ജോർഹാത് മണ്ഡലത്തിൽനിന്നും മത്സരിച്ച ഗൊഗോയ്ക്ക് 46,257 വോട്ടുകളാണ് നേടാനായത്.

69,439 വോട്ട് നേടിയ വെറ്ററൻ ബിജെപി നേതാവ് ഹിതേന്ദ്രനാഥ് തുടർച്ചയായ മൂന്നാം തവണയും മണ്ഡലം നിലനിർത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോർഹതിൽനിന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച ഗൊഗോയ് ഇത്തവണ നിയസഭയിലും മത്സരത്തിനിറങ്ങുകയായിരുന്നു.

ഇതോടെ ഗോഗൊയ്‌ക്കെതിരേ ആരോപണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ രംഗത്തെത്തി.

ഗോഗൊയ്ക്കും ബ്രിട്ടീഷ് വംശജയായ ഭാര്യക്കും പാക്കിസ്ഥാന്‍റെ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുകയും ചെയ്തു.

എന്നാൽ, ആരോപണം ഗൊഗോയ് തള്ളി. ഇത്തവണ കോൺഗ്രസിന്‍റെ മുഖ്യമന്ത്രിസ്ഥാനാർഥിയായാണ് ഗൊഗോയ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

National

ഹിമന്ത വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നു: ഗൗരവ് ഗൊഗോയ്

ഗോഹട്ടി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുകയാണെന്ന ആരോപണമുന്നയിച്ച് ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്.

മുഖ്യമന്ത്രിക്കെതിരേ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.

ആസാം ബിജെപി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് പറയുകയായിരുന്നു ഗൗരവ് ഗൊഗോയ്.

National

ആസാമിൽ ബിജെപി ഇനി അധികാരത്തിലെത്തില്ല; കോൺഗ്രസ് വൻ വിജയം നേടും: ഗൗരവ് ഗൊഗോയ്

ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. സംസ്ഥാനത്തെ കോൺ‌ഗ്രസിന്‍റെ റാലികളിലും പരിപാടികളിലും വൻ ജനാവലി എത്തുന്നത് ഇതിന്‍റെ തെളിവാണെന്നും ഗൗരവ് പറഞ്ഞു. ബിജെപി ഇനി ആസാമിൽ ഭരണത്തിലെത്തില്ലെന്നും ഗൗരവ് പറഞ്ഞു.

"സംസ്ഥാനത്തെ ജനങ്ങൾ കൊൺഗ്രസിനൊപ്പമാണ്. അതുകൊണ്ടാണ് പാർട്ടി പരിപാടികളിൽ നിരവധി ആളുകൾ എത്തുന്നത്. ഹിമന്തയുടെ ജനദ്രോഹ നയങ്ങളിൽ അവർ പൊറുതി മുട്ടിയിരിക്കുകയാണ്. ഭരണമാറ്റത്തിനായി അവർ കാത്തിരിക്കുകയാണ്.'-ഗൗരവ് പറഞ്ഞു.

"ബിജെപിക്ക് ഭയം തുടങ്ങി. അവരുടെ നാളുകൾ എണ്ണപ്പെട്ടു. ചെയ്ത അഴിമതികൾ എല്ലാം പുറത്തുവരുമെന്ന ഭയമാണ് അവർക്കുള്ളത്. അതിനാൽ തന്നെ ഭരണം നിലനിർത്താൻ അവർ എന്തും ചെയ്യും. പക്ഷെ ജനങ്ങൾക്ക് അവരെ മടുത്തു കഴിഞ്ഞു.'-ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.

National

നെഹ്റുവിനെ കളങ്കപ്പെടുത്താൻ ബിജെപിക്ക് കഴിയില്ല: കോണ്‍ഗ്രസ്

ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിന്‍റെ സംഭാവനകൾക്ക് ഒരു കളങ്കവും വരുത്താൻ ബിജെപി എത്ര ശ്രമിച്ചാലും സാധിക്കില്ലെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്.

ഏത് വിഷയത്തിലും പ്രസംഗത്തിലും നെഹ്റുവിനെയും കോണ്‍ഗ്രസിനെയും പരാമർശിക്കുന്നത് പ്രധാനമന്ത്രിയുടെ ഒരു ശീലമായി മാറിയയെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.

വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിലാണ് ഗൊഗോയിയുടെ പരാമർശം. വന്ദേമാതരത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചരിത്രം തിരുത്തിയെഴുതാനും രാഷ്‌ട്രീയ നിറം നൽകാനും ഉദ്ദേശിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ചയിൽ 14 തവണ മോദി നെഹ്റുവിന്‍റെ പേര് പരാമർശിച്ചു. 50 തവണ കോണ്‍ഗ്രസിന്‍റെ പേരും അദ്ദേഹം ആവർത്തിച്ചു. ഭരണഘടനയുടെ 75-ാം വാർഷികത്തെക്കുറിച്ച് ഒരു ചർച്ച നടന്നപ്പോൾ നെഹ്റുവിന്‍റെ പേര് 10 തവണയും കോണ്‍ഗ്രസിന്‍റെ പേര് 26 തവണയും മോദി പരാമർശിച്ചു.

 

Latest News

Corehub Up